Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

രേഖകള്‍

Wednesday, December 2, 2009

ഒളിവിലെ ഓര്‍മ്മകള്‍

അശകുശല്‍ ബുക്സ് പ്രസിദ്ധീകരിച്ച കുണ്ടത്തില്‍ കുഞ്ഞുവറീതിന്‍റെ ആത്മ കഥ , ഒളിവിലെ ഓര്‍മ്മകള്‍ 12 -ആം പതിപ്പ് പുറത്തിറങ്ങി. ആയിരത്തില്‍ പരം പേജുകളുള്ള ഈ ഗ്രന്ഥത്തിന്‍റെ മുഖവില 650 രൂപ. ഇപ്പോള്‍ പണമടക്കുന്നവര്‍ക്ക് 500 രൂപയ്ക്കു പുസ്തകം ലഭിക്കുന്നു. ഈ ആനുകൂല്യം ഡിസംബര്‍ 31 വരെ മാത്രം. നിങ്ങളുടെ കോപ്പി ഉടനെ ഉറപ്പുവരുത്തുക.

Tuesday, December 1, 2009

ചരിത്രപരമായ ഒരു വിഢിത്തത്തിന്‍റെ നേര്‍ക്കാഴ്ച

അവര്‍ നമ്മെ പൂള താങ്ങികള്‍ എന്ന് വിളിച്ചത് എന്തുകൊണ്ട്? വിശകലനങ്ങള്‍ ആരംഭിക്കുന്നു.
......................................................................................................................................................................

പ്രൊഫസര്‍ പാച്ചാളം വാസു.
പത്തായപുര സര്‍വ്വകലാശാലയില്‍ ചരിത്ര വിഭാഗം മേധാവിയാണ് ലേഖകന്‍.

......................................................................................................................................................................

പൂ താങ്ങി എന്നത് ചരിത്രപരമായ ഒരു വിഢിത്തത്തിന്‍റെ നേര്‍കാഴ്ചയായി ചരിത്രം രേഖപ്പെടുത്തുന്നു. പക്ഷെ ഈ ചരിത്രത്തില്‍ എത്രമാത്രം ശരിയുണ്ട്?

ഒരാള്‍ പൂളമരം മുറിക്കുന്നു. കുന്നത്തേല്‍ കുഞ്ഞുതോമ സ്വന്തം ചുമലുകൊണ്ട് മുറിഞ്ഞു വീണ പൂള മരം താങ്ങുന്നു. ഇതിനെയാണ് എതിര്‍ ശക്തികള്‍ ചരിത്രപരമായ വിഢിത്തമായി കുറിച്ചുവെച്ച് പത്തായപുരത്തുകാരെ ആജീവാനന്ത വിഢികളായി ഗണിച്ചുപോന്നത്.



അന്ന് പത്തായ പുരത്തിന്‍റെ മുഖ്യ ശത്രുരാജ്യം ആയിരുന്ന ലിപ്പന്‍ സിറ്റി യില്‍ നിന്നും വന്നതായിരുന്നു ആ മരം വെട്ടുകാരന്‍. കുന്നത്തേല്‍ കുഞ്ഞുതോമ സ്വന്തം ചുമലുകൊണ്ട് പൂള മരം താങ്ങി കഥ അയാളാണ് നാടാകെ പാടി നടന്നത്.



സത്യത്തില്‍ സംഭവിച്ചത് എന്താണെന്ന് പില്‍ക്കാലത്ത് കുന്നത്തേല്‍ കുഞ്ഞുതോമയുടെ ജീവിത രേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.



മഹാ മണ്ടനായ മരം വെട്ടുകാരന്‍ ഇരിക്കുന്ന കൊമ്പായിരുന്നു വെട്ടിക്കൊണ്ടിരുന്നത്. അതുവഴിയെ സഞ്ചരിക്കുകയായിരുന്ന കുന്നത്തേല്‍ കുഞ്ഞുതോമ ഈ കാഴ്ച കാണുകയും മരച്ചുവട്ടിലേക്ക് ഓടിയെത്തുകയും ചെയ്തു. അപ്പോഴേക്കും പൂള മരക്കമ്പ് മരംവെട്ടുകാരനോടൊപ്പം താഴേക്ക്. അപ്പോള്‍ കുഞ്ഞുതോമ ചുമലുകൊണ്ട് മരം വെട്ടുകാരനെ താങ്ങി അയാളുടെ ജീവന്‍ രക്ഷിക്കുകയായിരുന്നു.



ഇതാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ അപവാദം പ്രചരിപ്പിച്ച് ഒരു ജനതയെ ഒന്നടങ്കം പൂളതാങ്ങികള്‍ എന്ന് മുദ്രകുത്തുകയായിരുന്നു.



പത്തായപുരം ഹിസ്റ്റോറിക്കല്‍ ഡിപ്പാര്‍ട്മെന്‍റ് വളച്ചൊടിക്കപ്പെട്ട ഇത്തരം ചരിത്രങ്ങള്‍ തിരുത്തി സംരക്ഷിക്കുന്ന ചുമതല ഏറ്റെടുത്തുകഴിഞ്ഞു.

Thursday, November 26, 2009

സ്മൃതി

അഭിനവസച്ചി

........................

ഞങ്ങളുടെ

ഉപോല്‍ബലകമായ

വിപ്ലവവീര്യങ്ങള്‍ക്കുവേണ്ടി,

മണക്കാത്ത ലഹരികൊണ്ട്

കുടുംബകോടതിയുടെ

നാസാദ്വാരത്തെ

കബളിപ്പിക്കെണ്ടാതായ

രാവുകള്‍ക്ക്‌ വേണ്ടി,

തീര്‍ച്ചയായും...

ഒരിക്കലും മാറാത്ത

ഞങ്ങളുടെ

സാന്ധ്യരോഗങ്ങള്‍ക്കുള്ള

മരുന്നിനുവേണ്ടി...

ഡോക്ടര്‍ കന്താര്‍,

സ്വര്‍ഗ്ഗത്തിലെ

വനവലാകയായ

ചങ്ങാതീ,

ജീവിതത്തില്‍ ഒരിക്കലെങ്കിലും

ഞങ്ങള്‍ അങ്ങയെ

കാത്തുനില്‍ക്കാതിരുന്നിട്ടില്ല....

Wednesday, November 4, 2009

Monday, November 2, 2009

എഡിറ്റോറിയല്‍

സര്‍ഗ്ഗ പ്രതിഭകളെ
ഓരോരുത്തരെയായി മണ്ണിലേക്ക്
പിന്‍വലിച്ച് രംഗബോധമറ്റ
കലാകാരനാകുന്നു,
പത്തായപുരത്ത് കാലം വീണ്ടും.

മരണ വൃത്താന്തത്തില്‍
അവസാനം കേട്ട പേര് ക്യാപ്ടന്‍ ഫ്രൂട്ട്.

കൂട്ടുങ്ങല്‍ നിന്നും പൂച്ചക്കുന്നിലെ
വസതിയിലേക്കുള്ള യാത്രയില്‍,
പത്തായപുരത്ത് ബസ്സിറങ്ങി,
റോഡില്‍ നിന്നു തന്നെ
വരയന്‍ അടി ട്രൌസര്‍ ഊരി ചുമലിലിട്ട്
ഒരു അടൂര്‍ കഥാപാത്രം പോലെ,
തങ്ങള്‍ക്കാട്ടിലെ പച്ചില പൊന്തകള്‍ക്കുള്ളിലേക്ക്,
തെല്ലൊരു ധൃതിയോടെ തന്നെ
നടന്നു മറയാറുള്ള ഒരാളുടെ മായാത്ത ചിത്രം.

എന്തിനായിരുന്നു,
കാട്ടുപൊന്തകള്‍ക്കുള്ളിലേക്കുള്ള
ആ പ്രതിഭയുടെ പ്രയാണം?

തൂറാന്‍...

പത്തായപുരത്തിന്‍റെ
സുസ്ഥിരമായ പ്രഭാതക്കാഴ്ചയായിരുന്നു അത്.
അഥവാ, പത്തായപുരം
ദീര്‍ഘകാലം കണികണ്ടുണര്‍ന്ന നന്മ!

- എഡിറ്റര്‍

Thursday, October 29, 2009

ഫാദര്‍ ജെ. ചാക്കാല അശകുശല്‍ ചെയര്‍മാനായി സ്ഥാനമേറ്റു.

ദൌത്യം ഹൃദയപൂര്‍വ്വം ഏറ്റെടുക്കുന്നതായി ചാക്കാല.

.....................................................................

പത്തായപുരം: അശകുശല്‍ ചെയര്‍മാനായി ഫാദര്‍ ജെ. ചാക്കാല സ്ഥാനമേറ്റു. പത്തായപുരത്തെ അശകുശല്‍ ആസ്ഥാനത്ത് നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം.

അടിച്ചമര്‍ത്തപ്പെട്ടിട്ടും കുതിച്ചുയര്‍ന്ന മാധ്യമശബ്ദം, പത്തായപുരത്തിന്‍റ ആത്മാവിഷ്കാരം, വീരോചിതമായ ചിന്തകളും അഭിപ്രായങ്ങളും കൊണ്ട് പൂളതാങ്ങിയന്‍ മാനസത്തില്‍ ലബ്ധ പ്രതിഷ്ഠ നേടിയ അശകുശലിന്‍റെ സാരഥ്യം ഫാദര്‍ ജെ. ചാക്കാല ഏറ്റെടുക്കുമ്പോള്‍ അശകുശല്‍ ആസ്ഥാനത്തെ വറീത് മാപ്പിള മെമ്മോറിയല്‍ ചേംബറിലെ ക്ഷണിക്കപ്പെട്ട പ്രബുദ്ധ സദസ്സ് ഇരിപ്പിടത്തില്‍നിന്നും എണീറ്റ്‌ കരഘോഷം മുഴക്കി.

ഒറ്റത്തെങ്ങ് ജംഗ്ഷനില്‍നിന്നും വിവിധ പരമ്പരാഗത കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ അദ്ദേഹത്തെ ആനയിക്കുകയായിരുന്നു. വഴിനീളെ എല്‍.എഫ്‌ നാരിമാര്‍ പുഷ്പ വൃഷ്ടി നടത്തി. പാതയ്ക്ക് ഇരുവശവും നിറഞ്ഞു നിന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.

ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തെ ക്കുറിച്ച് ബോധവാനാണ് താനെന്ന് മറുപടി പ്രസംഗത്തില്‍ ഫാദര്‍ ജെ. ചക്കാല പറഞ്ഞു. കദീസുമ്മ ബീവി സര്‍ക്കാരിന്‍റെ നിരന്തരമായ നിയമനടപടികളാല്‍ പലവുരു പരിക്കേറ്റ അശകുശലിനെ കൂടുതല്‍ ശക്തിയുള്ളതും കര്‍മ്മബോധം ഉള്ളതുമാക്കുക എന്ന ഭാരിച്ച കര്‍ത്തവ്യമാണ് തനിക്ക് ഏറ്റെടുക്കാനുള്ളതെന്നും ചക്കാല പറഞ്ഞു. ഏത് സര്‍ക്കാര്‍ വന്നാലും സത്യത്തിനു നേരെ മുഖം തിരിക്കാന്‍ അശകുശല്‍ തയ്യാറല്ലെന്നും ഏത് വെല്ലുവിളികളെയും നേരിടാന്‍ പാകത്തില്‍ ജനപിന്തുണ അശകുശലിന് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നും അശകുശലിനോടൊപ്പം സഞ്ചരിച്ചിട്ടുള്ള ഫാദര്‍ ചക്കാല അശകുശലിന്‍റെ സാരഥ്യം ഏറ്റെടുക്കുന്നത് ഇതിന്‍റെ അണിയറ ശില്‍പ്പികള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും അശകുശല്‍ കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും വേണ്ടി ഹൃദയപൂര്‍വ്വമാണ് താന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും നിറഞ്ഞ കരഘോഷത്തിനിടെ അശകുശല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ കോന്‍സ് പറഞ്ഞു.

ചീഫ് എഡിറ്റര്‍ വി. കുന്‍സുരുള, ചീഫ്‌ സബ് എഡിറ്റര്‍ ജെ. പാലൊളി, മച്ചുനാട് വിദേശകാര്യ സെക്രട്ടറി ഡോ. അംബി അംബേദ്ക്കര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ടെലിഫോണിലൂടെയും ഇ- മെയില്‍ സന്ദേശങ്ങളിലൂടെയും ഫാദര്‍ ജെ. ചക്കാലയെ അനുമോദിച്ചു.

ശ്രീ. കോന്‍സ് അദ്ധ്യക്ഷനായ ചടങ്ങില്‍ ആന്‍റി ബേക്കര്‍ മുഖ്യ അതിഥിയായിരുന്നു. ശ്രീ. ആര്‍. അറക്കല്‍, ഹാമിദ് പോട്ടാറ്റോ, സെയ്യദ് കുളാണ്ടോവ്, സിനിമാ താരം വാസന്തി ക്ളിമു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുട്ടി ഇബ്രാഹിം കുട്ടി, ഗോപി ജാനൂസ്‌, ഉസ്താദ് ഡോ. തോണ്‍ മോ, ക്യാപ്ടന്‍ ഫ്രൂട്ട് എന്നിവരുടെ വേര്‍പാടില്‍ യോഗം അനുശോചിച്ചു. രണ്ടു മിനിട്ട് മൌനമാചരിച്ചുകൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

..................................................

Saturday, October 24, 2009

ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു.

പി. ഐ . എ യുടെ സ്ഥാപകന്‍.
ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു.
പത്തായപുരം: ഫ്രൂട്ട് എയര്‍ ലൈന്‍സിന്‍റെ ഉപജ്ഞാതാവും പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ ( പി. ഐ . എ )ശില്പിയുമായ ക്യാപ്റ്റന്‍ ഫ്രൂട്ട് അന്തരിച്ചു. പൂച്ചക്കുന്നിലെ സ്വവസതിയില്‍ ഇന്നു പകലായിരുന്നു അന്ത്യം. മരണസമയത്ത് ബന്ധുമിത്രാദികളെല്ലാം അടുത്തുണ്ടായിരുന്നു.
പത്തായപുരത്തിന്‍റെ വികസന രേഖയില്‍ മായാത്ത അദ്ധ്യായമായി എഴുതിച്ചേര്‍ത്ത പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍ പോര്‍ട്ടിന്‍റെ സ്ഥാപനത്തിനായി അഹോരാത്രം പാടുപെടുകയും ഒടുവില്‍ ആ സ്വപ്നം പൂവണിയുകയുമായിരുന്നു. പട്ടമഠം ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആദ്യം പറന്നിറങ്ങിയ സ്വകാര്യ വിമാനം അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൂട്ട് എയര്‍ ലൈന്‍സാണ്.
മച്ചര്‍ & മിച്ചര്‍, സെയ്യദ് കുളാണ്ടോവ്, ജോണ്‍സണ്‍ ഗ്ലിസഞ്ചര്‍, സര്‍ റിച്ചാര്‍ഡ് ഗ്രീന്‍ മൌത്ത്, തോണ്‍ വസീര്‍, ആന്‍റി ബേക്കര്‍, അനാവര്‍ മിനാവര്‍, ആര്‍. അറക്കല്‍, തുടങ്ങി നിരവധി പ്രമുഖര്‍ ക്യാപ്റ്റന്‍ ഫ്രൂട്ടിന്‍റെ നിര്യാണത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ പൂച്ചക്കുന്നില്‍ എത്തിയിരുന്നു.
അശകുശല്‍ ന്യൂസിനുവേണ്ടി ഹാമിദ് പോട്ടാട്ടോ മലര്‍ ചക്രം അര്‍പ്പിച്ചു. ചീഫ്‌ സബ് എഡിറ്റര്‍ പാലൊളി തന്‍റെ അനുശോചന സന്ദേശത്തില്‍, ക്യാപ്റ്റന്‍ ഫ്രൂട്ടിന്‍റെ ആകസ്മിക വേര്‍പാട്‌ ഞെട്ടലുണ്ടാക്കിയതായി പറഞ്ഞു.

Monday, October 12, 2009

രാഷ്ട്രപതിയുടെ വിജ്ഞാപനം വരും മുമ്പെ

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്...


കീകോട്ട് മന്ദിര്‍ ( പത്തായപുരം ): ഏത് നിമിഷവും രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവരാം എന്ന് പ്രതീക്ഷിച്ചുകൊണ്ട് തന്നെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. പ്രധാന രാഷ്ട്രീയ പ്രസ്ഥാനങ്ങളൊക്കെ തിരക്കിട്ട ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു .പുറത്താക്കപ്പെട്ട കദീസുമ്മ ബീവി നയിക്കുന്ന കൃസരി ദളം ഫെഡറേഷന്‍ (കെ ഡി എഫ്‌), ഹൌസിംഗ് ദളം ഫെഡറേഷന്‍ ( എച്ച് ഡി എഫ്‌ ) , എന്നീ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പുറമെ ഗുഞ്ഞ്ച്ചുക സഭ , പട്ടസ്റ്റ് വിചാര്‍ മഞ്ച് എന്നീ കക്ഷികളും ഈ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാകും.


Thursday, October 8, 2009

PRESIDENT CALL BACK

PRESIDENT CALL BACK CHIEF CAMANDOS

INCLUDING MR GUNJUST SAA

TO THE COUNTRY

Keekot Mandir ( Pathaya puram ): The President of P.Puram Dr.K.S.H.Breht call back all camondos including Marhum Gunjust Saa to the country urgently.President also re- called Mr Sundan.P.Dev and mr. Manele Kuttappan

സര്‍ക്കാര്‍ വീണു

കദീസുമ്മാ സര്‍ക്കാരിനെ
പിരിച്ചുവിട്ടു.


തെരഞ്ഞെടുപ്പിനെ നേരിടാന്‍
ജനതയോട് രാഷ്ട്രപതിയുടെ ആഹ്വാനം










(തിരിച്ചടി - കദീസുമ്മ ബീവി )



പത്തായപുരം : കാലം തിരിച്ചടിച്ചു. അധികാര ദുര്‍വിനിയോഗത്തിന്‍റെ ചടുല താണ്ഡവത്താല്‍ ഒരു രാജ്യത്തെ ഒന്നടങ്കം ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയ മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ വിട. ഒടുവില്‍ കദീസുമ്മ സര്‍ക്കാരിനെ പിരിച്ചുവിട്ടുകൊണ്ട് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു വൈകുന്നേരം പത്തായപുരം സമയം 6.30 നായിരുന്നു രാജ്യത്തിന്‍റെ വിമോചനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രഖ്യാപനം ഉണ്ടായത്.

കീക്കോട്ട് മന്ദിരം അക്ഷരാര്‍തഥത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാഗരമായി രൂപപ്പെട്ടു. രാജ്യത്താകമാനം ജനങ്ങള്‍ ആഹ്ലാദപ്രകടനങ്ങളുമായി തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. രാഷ്ട്രപതിയെ അഭിനന്ദിച്ചുകൊണ്ട് നിലയ്ക്കാത്ത സന്ദേശങ്ങള്‍. രാജ്യം പുതിയ പ്രഭാതത്തിലേക്ക്‌. അശകുശല്‍ നിരോധിച്ചതടക്കം രാജ്യ താല്പര്യങ്ങള്‍ ഹനിച്ചെന്ന് രാഷ്ട്രപതിയുടെ സന്ദേശം.

ഇന്നു രാത്രി 10. 30 നു രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. പത്തായപുരം റേഡിയോയും, പത്തായപുരം വിഷന്‍ ചാനലും രാഷ്ട്രപതിയുടെ പ്രസംഗം തല്‍സമയം പ്രക്ഷേപണം ചെയ്യും.
ഫെമിനൈന്‍ പി. പുരം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.
പൂച്ചകുന്നില്‍ നിന്നുമുള്ള ദൃശ്യം.

കോന്‍സ് വീണ്ടും മിഡില്‍ ഈസ്റ്റിലേക്ക്...

അശകുശല്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ. കോന്‍സ് തന്‍റെ ഔദ്യോഗിക ജീവിതത്തിന്‍റെ ഭാഗമായി വീണ്ടും മിഡില്‍ ഈസ്റ്റില്‍ എത്തുമെന്ന് ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള ദോഹ ഷറാട്ടണില്‍ നടന്ന മീറ്റ് ഡി പ്രസ്സില്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ശ്രീ. ജലീല്‍ ചാക്കാല അശകുശലിന്‍റെ സാരഥ്യം ഏറ്റെടുക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് കുന്‍സുരുള പറഞ്ഞു. ആസ്ഥാന ഗായകന്‍ ഉസ്താദ് ഡോ. തോണ്‍ മോയുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാനാണ് അദ്ദേഹം മീറ്റ് ഡി പ്രസ് വിളിച്ചുചേര്‍ത്തത്.


Wednesday, October 7, 2009

ആസ്ഥാന ഗായകന്‍ വിടവാങ്ങി

(ഉസ്താദ് തോണ്‍ മോ -
ഒരു പഴയകാല ചിത്രം)





കോടയില്‍ സിറ്റി: പത്തായപുരത്തിന്‍റെ ആസ്ഥാന ഗായകന്‍ ഉസ്താദ്, ഡോ. തോണ്‍ മോ, സ്വവസതിയില്‍ ഹൃദ്രോഗം മൂലം അന്തരിച്ചു. പരമ്പരാഗത തൊണ്ടിയന്‍ ഗാന മാധുരിയുടെ അവസാന വാക്കായിരുന്ന ഉസ്താദ്‌, പ്രശസ്ത സംഗീതഞ്ജന്‍ കുത്തബ്ദുല്ലാഖാന്‍റെ ശിഷ്യനായിരുന്നു.


ഉസ്താദ് ഡോ. തോണ്‍ മോ സംഗീത ലോകത്തിനു നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തെ തട്ടാമണി സംഗീത ബഹുമതിയും ഡോക്ടറേറ്റും നല്കി ആദരിച്ചു. കനി മകള്‍ അട വീവാത്തുവിന്‍റെ ഏക സഹോദരനായിരുന്ന അദ്ദേഹത്തിന് മരിക്കുമ്പോള്‍ 70 വയസ്സായിരുന്നു.


നിര്‍ധന ബാല്യത്തിന്‍റെ ചതുപ്പുകളിലൂടെ ജീവിതത്തിലേക്ക് പടികയറിയെത്തിയ അദ്ദേഹം കോടയില്‍ സ്കൂളില്‍ നിന്നും അക്ഷരമഭ്യസിച്ചു. കുപ്പായമിടാത്ത കുറ്റത്തിന് അദ്ദേഹത്തെ സ്കൂളില്‍ നിന്നും പുറത്താക്കിയത് അന്നത്തെ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു.


കോടയില്‍ കോളേജ് കാമ്പസ്സില്‍ പ്രത്യേകം തയ്യാറാക്കിയ വിശാലമായ സ്ഥലത്ത് പൊതുദര്‍ശനത്തിനു കിടത്തിയ മൃതദേഹം ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള പതിനായിരകണക്കിന് വരുന്ന ജനങ്ങളുടെ പ്രവാഹമായിരുന്നു.


ആര്യഭട്ടയിലെയും എല്‍ എഫിലെയും വിദ്യാര്‍ത്ഥി സമൂഹം അനിയന്ത്രിതരായി വിങ്ങി കരയുന്ന കാഴ്ച ഹൃദയ ഭേദകമായിരുന്നു. മൃതദേഹത്തില്‍ അശകുശലിനുവേണ്ടി നിറകണ്ണുകളോടെ, ഹാമിദ് പോട്ടാറ്റോ പുഷ്പചക്രം സമര്‍പ്പിച്ചു.


ചീഫ് എഡിറ്റര്‍ ഡോ. വി. കുന്‍സുരുള, പാച്ചന്‍ കുരുവിള, അംബി അംബേദ്‌കര്‍, പാലൊളി, അണ്ണാദുരൈ, ഡോ. കബീര്‍ കുറു, ഖമറുസമാന്‍, മഹാകവി വലിയകത്ത്, തുടങ്ങി ഒട്ടേറെ പ്രശസ്തര്‍ അനുശോചന സന്ദേശങ്ങള്‍ അയച്ചു. ആസ്ഥാന ഗായകന്‍റെ നഷ്ടം നികത്താന്‍ കഴിയാത്തതാണെന്ന് അനുശോചനസന്ദേശത്തില്‍ കബീര്‍ കുറു പറഞ്ഞു.


രാഷ്ട്രപതി ഡോ. ബ്രെഹ്ട്ട്, ജലീല്‍ ചാക്കാല, രസ്ക്കള്‍ അറക്കല്‍, ആന്‍റി ബേക്കര്‍, അനാവര്‍ മിനാവര്‍, ക്ളിമൂ ദേവി അന്തര്‍ജ്ജനം, ഇബ്രാ കുറു, ഗുലാംസു, സെയ്യിദ് കുളാണ്ടോവ്, മറ്റു രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ തുടങ്ങിയവര്‍ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു.

രാജ്യവ്യാപകമായി ഒരാഴ്ചത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.


Tuesday, October 6, 2009

നിരോധനം നീങ്ങി. അശകുശല്‍ വീണ്ടും.

പടയോട്ടത്തിനൊടുവില്‍
വിജയം അശകുശല്‍ നേടി.

കൂടുതല്‍ വാര്‍ത്തകള്‍ ഉടനെ.

കാത്തിരിക്കുക.

Thursday, July 9, 2009

കദീസുമ്മ സര്‍ക്കാര്‍ അശകുശല്‍ നിരോധിച്ചു.

പത്തായപുരത്ത് അടിയന്തിരാവസ്ഥ.

കോന്‍സ്, പാല്‍, അംബേദ്ക്കര്‍,

വത്തന്‍ കുറു, തുടങ്ങിയവര്‍ തടങ്കലില്‍.

ലോകം നടുങ്ങി.

ഗുലാംസുവിനെ കാണ്മാനില്ല.

കദീസുമ്മ രാഷ്ട്രപതിയെ കാണാന്‍ വിസമ്മതിച്ചു.

Saturday, May 30, 2009

ഇമ്പിച്ച്യുട്ട്യാത്ത / ദീപ്തസ്മൃതി

ഇന്നു മെയ്‌ 30

പത്തായപുരത്തിന്‍റെ മാതൃഭാവം
ഇമ്പിച്ച്യുട്ട്യാത്തയുടെ ചരമദിനം.
( ഫോട്ടോ : അശകുശല്‍ ആര്‍കെയ്വ്സ് )

Wednesday, May 13, 2009

Tuesday, May 12, 2009

കദീസുമ്മാ ബീവിയുടെ വാഹന വ്യൂഹത്തിനുനെരെ കരിങ്കൊടി


പ്രധാനമന്ത്രി ശ്രീമതി കദീസുമ്മാ ബീവിയുടെ വാഹന വ്യൂഹത്തിനുനെരെ കരിങ്കൊടി പ്രകടനവുമായി മുന്നേറിയ ഗുലാംസു ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂച്ചക്കുന്നില്‍ യുദ്ധസമാനമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കി.


പ്രവര്‍ത്തകര്‍ തികച്ചും അപ്രതീക്ഷിതമായി കമ്യൂണിസ്റ്റ്‌ പച്ചകള്‍ക്കുള്ളില്‍ നിന്നും വീഥിയിലേക്ക് ഓടി കയറുകയായിരുന്നു. എന്നാല്‍ അകമ്പടി സേവിച്ച പത്തായപുരം സ്പെഷ്യല്‍ കമാന്‍ഡോസ് സമരക്കാരെ മൃഗീയമായി ചവിട്ടിയരച്ചു. പിന്നീട് പോലീസ്‌ നൂറോളം വരുന്ന ഗുലാംസു ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു.


പത്തായപുരം സമാധാന്‍ പുരസ്കാരത്തിന് അബുല്‍ സാറയെ പരിഗണിക്കാഞ്ഞതിനെതിരെ രാജ്യവ്യാപകമായി പട്ടസ്റ്റ് വിചാര്‍ മഞ്ച് നടത്തുന്ന സമരപരിപാടികളോട് അനുഭാവം രേഖപ്പെടുത്താനാണ് ഗുലാംസു ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇത്തരമൊരു സമരപരിപാടി ആസൂത്രണം ചെയ്തത്.


എന്നാല്‍ സംഭവത്തെ പറ്റി ഗുല്‍ ഗുലാംസു മൌനം ഭുജിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ അദ്ദേഹം വിസമ്മതിക്കുകയാണുണ്ടായത്.


സംഭവത്തെ കൃസരി ദളം ഫെഡറേഷന്‍ നേതാക്കള്‍ അപലപിച്ചു. ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്തുകതന്നെ ചെയ്യുമെന്ന് ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Saturday, May 9, 2009

ഞാവല്‍പ്പഴം


ബേബീ,
നീ ഞാവല്‍പ്പഴം തിന്നരുത് ബേബീ...
നിന്‍റെ ച്ണ്ടുകള്‍
നിന്‍റെ പല്ലുകള്‍
നിന്‍റെ നാക്ക്...
ഒക്കെ കറപിടിക്കും ബേബീ...

2. ഹെന്‍റി ഡൊണാള്‍ഡ് - ഒരോര്‍മ്മ.

കഞ്ചാവുവ്യവസായത്തിനായി 1898 ല്‍ ആദ്യമായി പത്തായപുരത്തെത്തുകയും പിന്നീട് ആ രാജ്യത്തിന്‍റെ അധിപനായി മാറുകയും ചെയ്ത അമേരിക്കന്‍ വ്യവസായി ഡോ. ഹെന്‍റി ഡൊണാള്‍ഡ് ആണ് പത്തായപുരത്തെ കണ്ടെത്തിയ മഹാന്‍.
അദ്ദേഹം തന്‍റെ നീണ്ട അന്വേഷണ ഫലമായി പത്തായപുരത്തിന്‍റെ പൂര്‍വ്വകാല സംസ്കൃതികളെ കണ്ടെത്തുകയും അവ സംരക്ഷിക്കപ്പെടുകയും ചെയ്തു. ലോകപ്രശസ്തമായ ചേനങ്കുളം നദീതട സംസ്കാരം ഇദ്ദേഹത്തിന്‍റെ കാലത്താണ് നടപ്പിലാക്കിയതെന്ന് കരുതുന്നു.
ഡോ. ഹെന്‍റി ഡൊണാള്‍ഡിന്‍റെ ഈ കുടിയേറ്റമാണ് പത്തായപുരത്തിന്‍റെ ആദ്യത്തെ കൊളോണിയല്‍ ആധിപത്യം.
പില്‍ക്കാലത്താണ് ഉപ്പാപ്പയുടെ (അബിയ ) ആഗമനം.
അറേബ്യയില്‍ നിന്നും കപ്പല്‍ മാര്‍ഗ്ഗം അഞ്ചങ്ങാടി വഴി പത്തായപുരത്തെത്തിയ ഉപ്പാപ്പയുടെ കരുത്തിനുമുന്നില്‍
ഡോ. ഹെന്‍റി ഡൊണാള്‍ഡ് തികച്ചും സൌഹൃദ പരമായിതന്നെ നിര്‍ഗമിക്കുകയായിരുന്നു. ഉപ്പാപ്പ വിലനല്‍കിയാണ്‌ പത്തായപുരം സ്വന്തമാക്കിയതെന്നും തുടര്‍ന്ന് അത് പൊതുജനങ്ങള്‍ക്കായി സൌജന്യമായി നല്കുകയുമായിരുന്നുവെന്ന് ചരിത്രം.
ഉപ്പാപ്പയാണ് പത്തായപുരത്തെ ഒരു സ്വതന്ത്ര രാഷ്ട്രമായി രൂപപ്പെടുത്തിയത്. എന്നാല്‍ ഈ രാഷ്ട്ര രൂപീകരണത്തില്‍ യാതൊരുവിധ രാജകീയ പരിവേഷവും സ്വയം സൃഷ്ടിക്കാന്‍ ഉപ്പാപ്പ തയ്യാറായില്ലെന്ന് മാത്രമല്ല തികച്ചും പാര്‍ലിമെന്‍റേറിയന്‍ ഭരണ സംവിധാനമാണ് അദ്ദേഹം നടപ്പിലാക്കുകയും ചെയ്തത്. എന്നാല്‍ ജനം അബിയായെ അവരുടെ ഉപ്പാപ്പയായി സ്വയം സ്വീകരിക്കുകയായിരുന്നു.

advertisement


Thursday, May 7, 2009

1. പത്തായപുരം എന്നാല്‍...

ഉപ്പാപ്പ അബിയയും ഡോ. ഹെന്‍റി ഡൊണാള്‍ഡും.
പൂര്‍വ്വകാല ചിത്രം.
(ഫോട്ടോ: അശകുശല്‍ ആര്‍കൈവ്സ്.)










ലോകത്തിലെ ഏറ്റവും ചെറുതും സര്‍വ്വസ്വതന്ത്രവുമായ ഒരു സാങ്കല്‍പ്പിക രാഷ്ട്രമാണ് പത്തായപുരം. എങ്കിലും വത്തിക്കാന്‍ പോലെ തുച്ഛമായിരുന്നില്ല ജനസംഖ്യ.കാരണം ഗര്‍ഭധാരണത്തിന് ഏറെ വളക്കൂറുള്ള മണ്ണാണ് ഇവിടുത്തേത്.



സര്‍ തോമസ്‌ മൂര്‍ ലത്തീന്‍ ഭാഷയില്‍ എഴുതിയ ദാര്‍ശനിക രാഷ്ട്രമീമാംസ ഗ്രന്ഥത്തെ അവലംബിച്ചാണ് ഡോക്ടര്‍ കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിള പത്തായപുരത്തിന്‍റെ ഭരണഘടനക്ക് രൂപം നല്‍കിയത്. പത്തായപുരത്തിന്‍റെ ഉപ്പാപ്പ അബിയയാണ് ഈ കര്‍മ്മനിര്‍വ്വഹണത്തിന് കുഞ്ഞുവറീത് മാപ്പിളയെ ചുമതലപ്പെടുത്തിയത്.



പോളിയോല്‍ത്തിയ ലോല്‍ജിഫോളിയ എന്ന് ശാസ്ത്രനാമമുള്ള അരണമരമാണ് ദേശീയ വൃക്ഷം.



കനാബിസ്‌ സറ്റൈവ എന്ന ശാസ്ത്രനാമമുള്ള കഞ്ചാവാണ് ദേശീയ സസ്യം.



മൃഗം: കുറുക്കന്‍.



പക്ഷി: കുത്തിച്ചുടാന്‍.



ഭക്ഷണം: പോത്തെറച്ച്യും പൊറാട്ടേം.



പരമ്പരാഗത തൊഴില്‍: തെറുപ്പ്.



ആസ്ഥാന ഗായകന്‍: ഉസ്താദ് തൊണ്ട് മോ.



വിനോദങ്ങള്‍: ഗുണ്ട്, പന്നിമലത്ത്.



സാക്ഷരത: സമ്പൂര്‍ണം.



റിയാല്‍ എസ്റ്റേറ്റും ഹെര്‍ബല്‍ ടൂറിസവും ഡ്രഗ്സുമാണ് പ്രധാന വരുമാനമെങ്കിലും റിയാലും ദിര്‍ഹവുമായി മാസാമാസം മിഡിലീസ്റ്റില്‍ നിന്നും ട്രെയലറുകള്‍ വരും.

Wednesday, May 6, 2009

എടയ്ക്കൂരെടയ്ക്കൂരെടയ്ക്കൂര്‍....


എടയ്ക്കൂരെടയ്ക്കൂരെടയ്ക്കൂര്‍....
മച്ചുനാട്- കൂട്ടുങ്ങല്‍ അതിര്‍ത്തിയില്‍
ഒരു കാലത്ത് സദാ ഉയര്‍ന്നുകേട്ട
കുത്തുവണ്ടികളിലെ ഈ പാട്ട്, കാലത്തിനു മായ്ക്കാനാകാതെ പഴമക്കാരുടെ മനസ്സില്‍....

Saturday, May 2, 2009

സ്വാതന്ത്ര്യദിനാഘോഷം; ക്യാമറകണ്ണില്‍


പത്തായപുരം സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഫോര്‍ സെന്‍റ് കോളനിയില്‍ എയറന്‍ സുരയുടെ നേതൃത്വത്തില്‍ നടന്ന നഗ്ന താണ്ഡവം.

Friday, May 1, 2009

ഭീകരാക്രമണ ഭീഷണി. അതിര്‍ത്തിയില്‍ കനത്ത ജാഗ്രത.

( പി. പുരം ലിപ്പന്‍ സിറ്റി ബോര്‍ഡര്‍ )
പത്തായപുരം: ചെനാങ്കുളം കുടിവെള്ള പദ്ധതി ബോംബുവെച്ചു തകര്‍ക്കുമെന്ന തെക്കു ഭീകരരുടെ ഭീഷണിയെ തുടര്‍ന്ന് പി. പുരം ലിപ്പന്‍ സിറ്റി അതിര്‍ത്തിയില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കി.
യാതൊരു വിധത്തിലും നുഴഞ്ഞു കയറ്റം അസാധ്യമാം വിധം ജാഗരൂകമാണ് സൈന്യമെന്നു ചീഫ്‌ മാര്‍ഷല്‍ അറിയിച്ചു.

Wednesday, April 29, 2009

advertisement

വലുതായി കാണാന്‍ പരസ്യത്തില്‍ ഒന്ന് ക്ലിക്കുക.

Saturday, April 25, 2009

പത്തായപുരം - കണ്ടാണശ്ശേരി ഭൂഗര്‍ഭപാത, തെക്കന്‍ പാലൂര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.

പത്തായപുരം തങ്ങള്‍ ഫോറസ്റ്റില്‍ നിന്നും
തെക്കന്‍ പാലൂര്‍ വഴി കണ്ടാണശ്ശേരിക്കുള്ള
പത്തായപുരം - കണ്ടാണശ്ശേരി
ഭൂഗര്‍ഭപാതയുടെ കവാടം.








തെക്കന്‍ പാലൂര്: പത്തായപുരം - കണ്ടാണശ്ശേരി ഭൂഗര്‍ഭ പാതയ്ക്കുള്ള അനുമതി തെക്കന്‍ പാലൂര്‍ സര്‍ക്കാര്‍ നിഷേധിച്ചു. ഗുഞ്ചുക സഭയുടെ ഒളിപ്പോരാളികള്‍ ഡ്രഗ്സ് കടത്താനുള്ള സാധ്യത മുന്നില്‍ കണ്ട്, ഭൂഗര്‍ഭപാത അനുവദിക്കാന്‍ പാലൂരിന്‍റെ ഭൂമി നല്‍കാനാകില്ലെന്ന് തെക്കന്‍ പാലൂരിയന്‍ പ്രധാനമന്ത്രി ശ്രീ. മനേലെ കുട്ടപ്പന്‍ പത്തായപുരം സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. ഗുഞ്ചുകസഭയുടെ ഒളിപ്പോരില്‍ ഒട്ടേറെ നിരപരാധ ജന്മങ്ങള്‍ക്ക് ജീവഹാനി സംഭവിച്ച നാടാണ് ഇതെന്നുംഇനിയുമൊരു പരീക്ഷണത്തിന് തയ്യാറല്ലെന്നും ശ്രീ.കുട്ടപ്പന്‍ തന്‍റെ തട്ടുപൊളിപ്പന്‍ പ്രസംഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇതേസമയം രാജ്യങ്ങള്‍ തമ്മിലുള്ള ഏകീകരണത്തിന് ഇത്തരം പൊള്ളയായ വാദങ്ങള്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുമെന്ന് പത്തായപുരവും, കണ്ടാണശ്ശേരിയും കുറ്റപ്പെടുത്തി. മച്ചുനാടും പ്രശ്നത്തെ അതീവ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മച്ചുനാടും പ്രഖ്യാപിച്ചു.

പട്ടമഠം, ജ്വലിക്കുന്ന ഒരോര്‍മ്മ.



ചരിത്രമുറങ്ങുന്ന പട്ടമഠം പൂര്‍വ്വാശ്രമം. നാടിന്‍റെ മുഴുവന്‍ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് പട്ടമഠംഎയര്‍ പോര്‍ട്ടിനുവേണ്ടി കദീസുമ്മാ സര്‍ക്കാര്‍ ഇടിച്ചു നിരത്തിയ ചരിത്രവിസ്മയ സൌധം.
ഇന്നവിടെ, മേഞ്ഞുനടക്കുന്ന കാലികളും കുറുക്കന്‍മാരും, മൂടിക്കിടക്കുന്ന കാടുകളും മാത്രം.

(ഫോട്ടോ: അശകുശല്‍ ആര്‍ക്കെയ്വ്സ്)

Friday, April 24, 2009

വലുതായി കാണാന്‍


ബെസ്റ്റ് ഫോട്ടോഗ്രാഫി അവാര്‍ഡ് ചിത്രം കൂടുതല്‍ തെളിമയോടെ കാണാന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക. വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് പ്രസ്തുത ഫോട്ടോ ഇതാ വീണ്ടും. ഈ വിധം എല്ലാ ചിത്രങ്ങളും വലുതായി കാണാന്‍ അതാതു ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക.

advertisement


Thursday, April 23, 2009

പഴമയിലൂടെ...


ഡോ. കന്താറും ബേഗം സാവൂധയും തമ്മിലുള്ള പ്രണയത്തെ കളിയാക്കി 1981 - ല്‍ അശകുശലില്‍ വന്ന പൌണന്‍ കുഞ്ഞയുടെ കാര്‍ട്ടൂണ്‍.

2006, 2007, 2008 വര്‍ഷങ്ങളിലെ പത്തായപുരം സമാധാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.


പൂച്ചക്കുന്ന്: 2006, 2007, 2008 വര്‍ഷങ്ങളിലെ പത്തായപുരം സമാധാന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൊഫ. അനുഭവം കുഞ്ഞ ( 2006 ), അഡ്വ. കെ. സി. ( 2007 ), ചെമ്പരത്തി ശാന്തി ( 2008 ), എന്നീ മഹത് പ്രതിഭകള്‍ക്കാണ് രാജ്യത്തെ പരമോന്നബഹുമതി.
ലോകത്തെ ഏതൊരു സംഭവത്തിനും സ്വന്തം അനുഭവങ്ങളുള്ള അപൂര്‍വ്വ പ്രതിഭയായിരുന്നു പ്രൊഫ. കുഞ്ഞയെന്ന് ജൂറി വിലയിരുത്തി.
ഇതുകൊണ്ടുതന്നെ അനുഭവം കുഞ്ഞയെന്ന് രാജ്യം അദ്ദേഹത്തെ വിളിച്ചു.
പ്രൊഫ. അനുഭവം ക്ഞ്ഞയുടെ തലസ്ഥാന നഗരിയിലെ സങ്കേതം അതുകൊണ്ടുതന്നെ പത്തായപുരത്തിന്‍റെ സെക്രട്ടേറിയേറ്റ് എന്നറിയപ്പെട്ടു.
കെണക്കന്‍ സിറ്റിയെ പത്തായപുരത്തിന്‍റെ ഭാഗമാക്കാന്‍ സ്വന്തം ആയുസ്സുമുഴുവന്‍ സമര്‍പ്പിച്ച അഡ്വ. കെ. സി. എന്ന മഹാപ്രതിഭ സമാധാന്‍ പുരസ്കാരത്തിന് നിര്‍ദ്ദേശിക്കപ്പെടാന്‍ കാലവിളംബം സംഭവിച്ചതില്‍ ജൂറി അത്ഭുതം രേഖപ്പെടുത്തി. എണ്പതുകളുടെ പാതിയോടെയാണ് കെണക്കന്‍ സിറ്റി പത്തായപുരത്തിന്‍റെ ഭാഗമായത്.
ഡ്രൈവിങ്ങിന്‍റെ മാസ്മരികാനുഭൂതി തലമുറകള്‍ക്ക് കൈമാറി ചെമ്പരത്തി ശാന്തി ചരിത്രത്തിന്‍റെ ഭാഗമാവുകയായിരുന്നെന്നു ജൂറി വിലയിരുത്തി. എഴുപതുകളില്‍ പെട്ടിക്കലാപം അടിച്ചമര്‍ത്താന്‍ പോലീസ് ചെമ്പരത്തി ശാന്തിയെ പന്ത്രണ്ട് ചുറ്റ് വെടിവെച്ചത് ചരിത്രമാണ്.

Saturday, April 18, 2009

ഗ്രീന്‍ സെല്യൂട്ട്


പത്തായപുരം സ്വാതന്ത്ര്യ ദിനം രാജ്യമാകെ ആഘോഷപൂര്‍വ്വം കൊണ്ടാടി. തലസ്ഥാന നഗരിയില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ പ്രഥമ പുരുഷന്‍ കെ.എസ്.എച്ച്. ബ്രെഹ്റ്റ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. തെക്ക് ഭീകരരുടെ ചാവേര്‍ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് കിക്കോട്ട് മന്ദിരത്തിലും തലസ്ഥാനത്തിന്‍റെ രാജ വീഥികളിലും ഒരുക്കിയിരുന്നത്. ചടങ്ങില്‍ യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് മച്ചുനാട് പ്രസിഡണ്ട് കേണല്‍ കുഞ്ഞു ബഷീര്‍, ലിപ്പന്‍ സിറ്റിയുടെ പ്രസിഡണ്ട് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു.

പ്രധാന മന്ത്രി ശ്രീമതി കദീസുമ്മാ ബീവി, പ്രതിപക്ഷ നേതാവ് ബീഗം അയ്ഷുമ്മാള്‍ കരോടി, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.


യാഥാര്‍ത്ഥ്യമാകുമോ ?

( നിര്‍ദ്ദിഷ്ട ലാഞ്ചിപ്പടി എയര്‍ പോര്‍ട്ട്‌. )
പോയകാലത്തിന്‍റെ ഒരു മുറവിളി. രാഷ്ട്രീയ ഭേദമില്ലാതെ ആ മുറവിളി ഉയര്‍ത്തി വോട്ട് പെട്ടിയിലാക്കി തലസ്ഥാനത്തെക്ക് മുങ്ങാങ്കുഴിയിട്ട എം.പി മാര്‍
പിന്നീടിന്നോളം തിരിഞ്ഞു നോക്കിയിട്ടില്ലാത്ത
ഈ പാവം ഭൂമി ഇവിടെയിപ്പോഴും ഇനിയും മരിക്കാതെ... ഈ എയര്‍ പോര്‍ട്ടിനുവേണ്ടി ആദ്യമായി ആവശ്യമുന്നയിച്ച മഹാനായ ഡോ.
കുണ്ടത്തില്‍ കുഞ്ഞുവറീത് മാപ്പിളയെ കുറ്റബോധത്തോടെ
സ്മരിക്കുക നാം..

Friday, April 17, 2009

ഉപ്പാപ്പ





പത്തായപുരത്തിന്‍റെ ഉപ്പാപ്പ അബിയായും സഹധര്‍മ്മിണി ബീവിയും ബംഗ്ലാവിലെ ഒരു സ്ഥിരം പ്രഭാത ചര്‍ച്ചയില്‍. സമീപം നില്ക്കുന്നത് അന്ന് യുവതിയയിരുന്ന തൊണ്ട് ബീവാ. ഒരു പൂര്‍വ്വകാല ചിത്രം. പ്രശസ്ത ചിത്രകാരന്‍ പൌണന്‍ കുഞ്ഞുവിന്‍റെ പെന്‍സില്‍ ഡ്രോയിംഗ്.
( അശകുശല്‍ ആര്‍കൈവ്സ് )

Thursday, April 16, 2009

കാലം തിരിഞ്ഞുകൊത്തുമോ?


വെറും വാക്കല്ല വിപ്ലവം. പത്തായപുരത്തെ യുവതലമുറ ഉന്മത്തരാകുന്ന പകലന്തികള്‍ മുഴുവന്‍ അവരുടെ ചിന്തകളില്‍ കത്തിക്കയറുന്ന കുഞ്ഞുവറീതിയന്‍ ഹാങ്ങോവര്‍ പുതിയൊരു വിപ്ലവത്തിന്‍റെ മുന്നൊരുക്കമായി പ്രമുഖ ചിന്തകര്‍ അഭിപ്രായപ്പെടുന്നു. പത്തായപുരത്തും മച്ചുനാട്ടിലും ലിപ്പന്‍ സിറ്റിയിലും മറ്റും നടത്തിയ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇങ്ങനെയൊരു അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ആ വിപ്ലവ കൊടുങ്കാറ്റില്‍ കദീസുമ്മ സര്‍ക്കാര്‍ ആടിയുലയുകയോ നിലം പൊത്തുകയോ ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

വരുന്നു,ഗുഞ്ചുക വിപ്ലവം.


ഉന്മാദത്തിന്‍റെ തീക്കുഴല്‍. പത്തായപുരത്തിന്‍റെ യുവതലമുറ മുന്‍ തലമുറകളെ ഊതിയൂതി പുറന്തള്ളുന്നു. പുതിയ ആഗോള കാലത്തിലെ ഗുഞ്ചുകവിപ്ലവത്തിന് ഒരുങ്ങുകയാണ് പത്തായപുരത്ത് കാലം. പൂച്ചക്കുന്നില്‍ നിന്നുമുള്ള ഒരു ദൃശ്യം.
ഫോട്ടോ: (അശകുശല്‍)

പത്തായപുരം കണക്കുകളില്‍ വളരുന്നു.


ഗുഞ്ചുക തോട്ടത്തില്‍ സുന്ദരി. ഇത്തരം തോട്ടങ്ങളിലെ 80 % മരുന്നും ഇന്ന് ഇറക്കുമതി ചെയ്യപ്പെടുന്നത് പത്തായപുരത്തേക്കാണെന്ന് കണക്കുകള്‍ രേഖപ്പെടുത്തുന്നു.

Wednesday, April 15, 2009

അറിയിപ്പ്

(ഡോ. കുഞ്ഞുവറീത് )
പത്തായപുരം: ഗുഞ്ചുകസഭയുടെ സ്ഥാപക നേതാവ് ഡോ. കുഞ്ഞുവറീതിന്‍റെ ഇരുപതാം ചരമവാര്‍ഷികം സമുചിതമായി കൊണ്ടാടപ്പെടുന്നതിനായുള്ള സംഘാടകസമിതി രൂപീകരണ യോഗം കോടയില്‍ സിറ്റിയിലെ താമരക്കുളം റിസോര്‍ട്ടില്‍ മേയ് മാസം ഒന്നിന് രാവിലെ പത്തുമണി മുതല്‍ നടക്കും. എല്ലാ ഗുഞ്ചുകസഭാ മെമ്പര്‍മാരും കൃത്യസമയത്തുതന്നെ എത്തിചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഗുലാംസു
ആക്ടിങ്ങ് ചെയര്‍മാന്‍, ഗുഞ്ചുകസഭ

Sunday, April 12, 2009

PATHAYAPURAM UNIVERSITY OPEN DAY

PPU Welcomes all Gunjust and Pattest students and parents to attend an open day at Climu Bazar Campus

~ Meet the Academician Mr.Gulamsu

~ Learn about PPU Colleges and Programs

~ Discover Everything we Have to Offer

~ Hear about our Plans for New Programs

Saturday, 25th april 2009 11 am - 1 pm at Climu Bazar Campus

for more information call toll free 50 11 -

Prof.Anawar Minawar, ( Vice chancellor )

http://www.ppuramuniversity.com/

Sunday, April 5, 2009

ഗുലാംസു പ്രതിഷേധിച്ചു.

ക്ളിമു ബസാര്‍ : പത്തായപുരം സമാധാന്‍ പുരസ്കാരത്തിന് മഹാനായ അബുല്‍ സാറയെ പരിഗണിക്കാത്തതിന്ന് പിന്നില്‍ കദീസുമ്മാ സര്‍ക്കാരിന് പല ഹിഡന്‍ അജണ്ടകളും ഉണ്ടെന്നും രാജ്യസ്നേഹികള്‍ ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ശ്രീ. ഗുല്‍ ഗുലാബ് ഗുലാംസു ആഹ്വാനം ചെയ്തു. അബുല്‍ സാറ ഫൌണ്ടേഷന്‍ ഫോര്‍ പട്ടസ്ടിക്ക് സ്റ്റഡി സെന്‍റര്‍ ബിരുദ ദാനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീ ഗുലാംസു.

അബുല്‍ സാറ; പരിവര്‍ത്തനത്തിന്‍റെ യുഗപുരുഷന്‍

ക്ളിമു ബസാര്‍: പത്തായപുരത്തിന്‍റെ യുഗപരിവര്‍ത്തനത്തില്‍ അനിഷേധ്യമായ സ്ഥാനം വഹിച്ച മഹാരഥനാണ് അബുല്‍ സാറയെന്ന് ഡോ. കുളാണ്ടോവ് കുളാണ്ടര്‍ സ്മരിച്ചു. അബുല്‍ സാറ ഫൌണ്‍ടേഷന്‍ ഫോര്‍ പട്ടസ്റ്റിക് സ്റ്റഡി സെന്‍ററിന്‍റെ ബിരുദ ദാനചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഡോ. കുളാണ്ടോവ്.
പട്ട മഹാ ലഹളയ്ക്ക് പത്തായപുരത്ത് തുടക്കം കുറിക്കുകയും സമരമുഖങ്ങളില്‍ സജീവമായി‌ നിലകൊള്ളുകയും ചെയ്ത അബുല്‍ സാറ പത്തായപുരത്തിന്‍റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആന്‍റി ബേക്കര്‍ ആധ്യക്ഷം വഹിച്ച ചടങ്ങില്‍ സര്‍വ്വശ്രീ ഗുലാംസു, ആബിദ് പൊട്ടാറ്റോ, അശകുശല്‍ സര്‍ക്കുലേഷന്‍ മേനേജര്‍ സുണ്ടന്‍. പി. ദേവ്, എ.ആര്‍. അറക്കല്‍, അനാവര്‍ മിനാവര്‍, സിനിമാനടി വാസന്തി ക്ലിമു തുടങ്ങിയവര്‍ പങ്കെടുത്തു.