Not able to read this blog, please install malayalam font from following link

അശകുശല്‍ വായിച്ചവര്‍

Monday, November 2, 2009

എഡിറ്റോറിയല്‍

സര്‍ഗ്ഗ പ്രതിഭകളെ
ഓരോരുത്തരെയായി മണ്ണിലേക്ക്
പിന്‍വലിച്ച് രംഗബോധമറ്റ
കലാകാരനാകുന്നു,
പത്തായപുരത്ത് കാലം വീണ്ടും.

മരണ വൃത്താന്തത്തില്‍
അവസാനം കേട്ട പേര് ക്യാപ്ടന്‍ ഫ്രൂട്ട്.

കൂട്ടുങ്ങല്‍ നിന്നും പൂച്ചക്കുന്നിലെ
വസതിയിലേക്കുള്ള യാത്രയില്‍,
പത്തായപുരത്ത് ബസ്സിറങ്ങി,
റോഡില്‍ നിന്നു തന്നെ
വരയന്‍ അടി ട്രൌസര്‍ ഊരി ചുമലിലിട്ട്
ഒരു അടൂര്‍ കഥാപാത്രം പോലെ,
തങ്ങള്‍ക്കാട്ടിലെ പച്ചില പൊന്തകള്‍ക്കുള്ളിലേക്ക്,
തെല്ലൊരു ധൃതിയോടെ തന്നെ
നടന്നു മറയാറുള്ള ഒരാളുടെ മായാത്ത ചിത്രം.

എന്തിനായിരുന്നു,
കാട്ടുപൊന്തകള്‍ക്കുള്ളിലേക്കുള്ള
ആ പ്രതിഭയുടെ പ്രയാണം?

തൂറാന്‍...

പത്തായപുരത്തിന്‍റെ
സുസ്ഥിരമായ പ്രഭാതക്കാഴ്ചയായിരുന്നു അത്.
അഥവാ, പത്തായപുരം
ദീര്‍ഘകാലം കണികണ്ടുണര്‍ന്ന നന്മ!

- എഡിറ്റര്‍

No comments: